Skip to main content

അബ്ദുല്ലാഹിബ്നു ഉമർ (റ)*സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎




*457 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*


*58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)*


*💧Part : 25💧*  


*📍ആ കാൽപാടുകൾ പിന്തുടർന്നു...(1)* 


   അലി(റ) പുറത്തേക്കു നോക്കി. വഴിയിലേക്ക്. ആരോ ഓടിവരുന്നു. സൂക്ഷിച്ചു നോക്കി. അമ്മാറുബ്നു യാസിർ(റ). പ്രമുഖ സ്വഹാബിവര്യൻ.


 വളരെ വെപ്രാളത്തിലാണ് വരവ്. ധൃതിയിൽ പറഞ്ഞു: ഖലീഫയുടെ വീട്ടിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നു. താങ്കൾ എങ്ങനെയെങ്കിലും ഒരു തോൽപാത്രം വെള്ളം എത്തിച്ചു കൊടുക്കണം.


 അലി(റ) ഒരു തോൽപാത്രവുമായി ഓടി. വെള്ളം നിറച്ചു. അതുമായി നടന്നു. പതിനായിരത്തോളം അക്രമികളാണ് വീട് ഉപരോധിച്ചിരിക്കുന്നത്. ഞെങ്ങിഞെരുങ്ങി നീങ്ങി. വീട്ടിനകത്ത് കടന്നു. വെള്ളം നൽകി.


 സ്വന്തം മക്കളെ വിളിച്ചു. ഹസൻ(റ), ഹുസൈൻ(റ), എന്നിവർ വന്നു. നിങ്ങളിവിടെ നിൽക്കണം. ഖലീഫയെ അക്രമികൾ ഉപദ്രവിക്കാനിടവരരുത്. ചില പ്രമുഖ സ്വഹാബികളുടെ മക്കളും അവർക്ക് കൂട്ടിനെത്തി. അബ്ദുല്ലാഹിബ്നു ഉമർ(റ) വന്നും പോയുമിരിക്കുന്നു. 


 അലി(റ) ഇബ്നു ഉമർ(റ) തുടങ്ങിയവർ വിപ്ലവകാരികളെ തിരിച്ചയക്കാൻ വളരെയേറെ ശ്രമിച്ചു. അവർക്ക് ഖലീഫയുടെ ജീവൻ വേണം. മറ്റൊന്നും കേൾക്കേണ്ട. അക്രമികളോട് പൊരുതാൻ ഖലീഫ ആരെയും അനുവദിച്ചില്ല. ഒരു രാത്രി. ഖലീഫ അൽപം ഉറങ്ങി. അപ്പോൾ സ്വപ്നം കണ്ടു. നബിﷺതങ്ങൾ വിളിക്കുന്നു. "ഇങ്ങോട്ട് വരൂ... ഇവിടെ വന്ന് നോമ്പ് തുറക്കാം."


 ഹിജ്റ 35, ദുൽഹജ്ജ്: 18, വെള്ളിയാഴ്ച. ഖലീഫ സുബ്ഹി നിസ്കരിച്ചു. ദുആ ഇരന്നു. വിശുദ്ധ ഖുർആൻ കയ്യിലെടുത്തു. ഓതാൻ തുടങ്ങി. കട്ടിലിന്നടുത്ത് കാവൽ നിന്നവർ വീടിന്റെ മുൻവശത്ത് നിന്നു. വാതിൽ തള്ളിത്തുറന്നു. ശത്രുക്കൾ അകത്തു കടക്കുമെന്ന് തോന്നി. ഇതിനിടയിൽ വീടിന്റെ പിൻഭാഗം പൊളിച്ചു ശത്രുക്കൾ അകത്തെത്തി.


 ഖലീഫയെ തലങ്ങും വിലങ്ങും വെട്ടി. മുസ്ഹഫിൽ രക്തം വീണു. ഖലീഫ ശഹീദായി. വിപ്ലവകാരികൾ വീട്ടിലേക്ക് ഇടിച്ചുകയറി. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു. 


 അഞ്ചു ദിവസങ്ങൾ. അരക്ഷിതാവസ്ഥയുടെ നാളുകൾ. ഖലീഫയില്ലാത്ത തലസ്ഥാനം. ബൈത്തുൽമാൽ കൊള്ളയടിക്കപ്പെട്ടു.


 അബ്ദുല്ലാഹിബ്നു ഉമർ(റ) ഭയന്നുപോയി. അൻസാറുകളും മുഹാജിറുകളും ഭയന്നു വിറച്ചു.


 ഖലീഫയെ ഉടനെ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും.


 ഒരുകൂട്ടമാളുകൾ അലി(റ)വിന്റെ സമീപത്തേക്കോടിയെത്തി. അവർ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു. ഓ... അലീ... താങ്കളാണ് ഞങ്ങളുടെ നേതാവ്. താങ്കളെപ്പോലെ മറ്റൊരാളില്ല. താങ്കൾ ഖിലാഫത്ത് ഏറ്റെടുക്കണം.  


 അലി(റ) പറഞ്ഞു: എന്നെക്കൊണ്ട് പറ്റില്ല. മറ്റാരെയെങ്കിലും സമീപിക്കൂ... എന്നെ ഒഴിവാക്കിത്തരൂ... 


 അലി(റ)വിനെ ഒഴിവാക്കാനാവില്ല. പകരക്കാരനില്ല. ആളുകൾ ധൃതികൂട്ടി. നിർബന്ധിതാവസ്ഥയിൽ അലി(റ) ഖലീഫയായി. ആളുകൾ ബൈഅത്ത് ചെയ്യാൻ തുടങ്ങി.


 അബ്ദുല്ലാഹിബ്നു ഉമർ(റ) തകരുന്ന വേദനയോടെ സ്ഥിതിഗതികൾ നോക്കിക്കാണുകയാണ്. എന്തൊരവസ്ഥയാണിത്. പുണ്യമദീന വിപ്ലവകാരികൾ ചവിട്ടിമെതിക്കുന്നു. ക്രമസമാധാനം തകർന്നു. ഇത് നേരെയാക്കാൻ കഴിയുമോ..?


 ഉസ്മാൻ(റ)വിന്റെ ഘാതകരെ പിടികൂടുക, ശിക്ഷിക്കുക. ഒരു വിഭാഗം മുറവിളി കൂട്ടുന്നു. 


 വിപ്ലവകാരികൾ വിദൂരദിക്കുകളിൽ നിന്ന് വന്നവരാണ്. അവർ സ്ഥലംവിട്ടുകഴിഞ്ഞു. അവരെ പിടികൂടാൻ സാവകാശം തരൂ. കുറ്റവാളികളെ വെറുതെ വിടില്ല. ശിക്ഷിക്കും. ക്രമസമാധാനം ശക്തമായാലേ അവരെ പിടികൂടാനാവുകയുള്ളൂ. - ഖലീഫ പ്രഖ്യാപിച്ചു.


 തെറ്റിദ്ധാരണയുടെ പുക പടരുകയാണ്. പ്രമുഖരായ പലരും അലി(റ)വിനെ തെറ്റിദ്ധരിച്ചു. ഘാതകന്മാരെ പിടികൂടാൻ അലി(റ)വിന് താൽപര്യക്കുറവുണ്ടോ..?!


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ 


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join islamic

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...