Skip to main content

മുത്ത് നബിﷺയുടെ മുഅ്ജിസത്തുകള്‍





‎‎ *10🌸 മുത്ത് നബിﷺയുടെ 🌸*

      *💎 മുഅ്ജിസത്തുകള്‍ 💎*

  *✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿*



*💧Part : 10💧*


*📌 ഒരു തോല്‍പാത്രത്തില്‍ നിന്നും സമ്പല്‍ സമൃദ്ധമായ വെള്ളം*


     മുത്ത്‌നബി ﷺ യാത്രയിലാണ്. അബൂറജാഇൽ നിന്നും ഔഫ് ഉദ്ധരിക്കുന്നു: "അപ്പോള്‍ ജനങ്ങള്‍ ദാഹത്തെക്കുറിച്ച് ആവലാതിപ്പെട്ടു. നബി ﷺ വാഹനത്തില്‍നിന്നിറങ്ങി അലിയെയും മറ്റൊരാളെയും (അബൂറജാഅ് അവരുടെ പേര് പറഞ്ഞിരുന്നു. ഔഫ് മറന്നു പോയി) വിളിച്ചു പറഞ്ഞു: നിങ്ങള്‍ പോയി വെള്ളമന്വേഷിക്കൂ...


 അവര്‍ പോയി. വഴിയില്‍ അവര്‍, ഒട്ടകപ്പുറത്തു രണ്ടു വലിയ തോല്‍പാത്രങ്ങളില്‍ വെള്ളവുമായി നടുവില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. എവിടെയാണു വെള്ളമുള്ളതെന്ന് അവര്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ഇന്നലെ ഈ സമയത്താണ് ഞാന്‍ വെള്ളമുള്ളിടത്തുണ്ടായിരുന്നത്. ഞങ്ങളുടെ ആളുകള്‍ (വെള്ളമന്വേഷിച്ച്) പിന്നില്‍ തങ്ങുകയാണ്. അവര്‍ പറഞ്ഞു: നീ ഞങ്ങളോടൊപ്പം വരൂ. അവള്‍ ചോദിച്ചു: എങ്ങോട്ട്? റസൂൽ ﷺ യുടെ അടുത്തേക്ക് എന്നവര്‍ പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു: മതം മാറിയെന്നു പറയപ്പെടുന്നയാളുടെ അടുത്തേക്കോ? അവര്‍ പറഞ്ഞു: നീ ഉദ്ദേശിച്ചയാള്‍ തന്നെ വരൂ. 


 അവര്‍ അവളെ നബി ﷺ യുടെ അടുത്ത് കൊണ്ടുവന്നു വിവരമെല്ലാം പറഞ്ഞു. നബി ﷺ പറഞ്ഞു: അവളെ ഒട്ടകപ്പുറത്തു നിന്നിറക്കൂ. എന്നിട്ടു നബി ﷺ ഒരു പാത്രം കൊണ്ടുവരാനാവശ്യപ്പെട്ടു. ശേഷം തോല്‍ പാത്രങ്ങളുടെ വായ തുറന്ന് അതിലേക്കൊഴിച്ചു. പിന്നെ അവയുടെ വായ കെട്ടുകയും താഴെ വെള്ളമെടുക്കുന്ന ദ്വാരം തുറക്കുകയും ചെയ്തു. നിങ്ങള്‍ കുടിക്കുകയും (മൃഗങ്ങളെ) കുടിപ്പിക്കുകയും ചെയ്തുകൊള്ളൂ. എന്നു ജനങ്ങളോടു വിളിച്ചു പറയുകയുണ്ടായി.


 വേണ്ടവര്‍ കുടിക്കുകയും ആവശ്യമുള്ളവര്‍ കുടിപ്പിക്കുകയും ചെയ്തു. ആ സ്ത്രീ അവളുടെ വെള്ളം കൊണ്ടു ചെയ്യുന്നതെല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. അല്ലാഹു ﷻ സത്യം, വെള്ളമെടുക്കല്‍ നിറുത്തിയപ്പോള്‍ വെള്ളമെടുക്കാന്‍ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ അവ കൂടുതല്‍ നിറഞ്ഞിരിക്കുന്നതായി ഞങ്ങള്‍ക്കു തോന്നി. 


 അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്തെങ്കിലും ശേഖരിച്ചു അവള്‍ക്കു നല്‍കൂ. അവര്‍ ഈത്തപ്പഴം, ഗോതമ്പുമാവ്, പൊടി എന്നിവ ശേഖരിച്ചു അതൊരു തുണിയില്‍ കെട്ടി അവളെ ഒട്ടകപ്പുറത്തു കയറ്റി തുണി മുമ്പില്‍ വെച്ചുകൊടുത്തു. 


 നബി ﷺ അവളോടു പറഞ്ഞു: നീ അറിയുക, ഞങ്ങള്‍ നിന്റെ വെള്ളത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അല്ലാഹുﷻവാണ് ഞങ്ങളെ കുടിപ്പിച്ചത്.


 അവള്‍ കുടുംബത്തിലെത്തി. അവരുടെ അടുത്തെത്താന്‍ അവള്‍ വൈകിയിരുന്നു. അവര്‍ ചോദിച്ചു: എടീ നിന്നെ വൈകിച്ചതെന്ത്? അവള്‍ പറഞ്ഞു: ഒരത്ഭുതം! രണ്ടാളുകള്‍ എന്നെ കണ്ടു. ആ മതം മാറിയെന്നു പറയുന്ന ആളുടെ അടുത്തേക്ക് അവരെന്നെ കൊണ്ടുപോയി. അദ്ദേഹം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തു. നടുവിരലും ചൂണ്ടുവിരലും ആകാശത്തേക്കുയര്‍ത്തി അവള്‍ പറഞ്ഞു: അല്ലാഹു ﷻ സത്യം അദ്ദേഹം ഇതിനും ഇതിനുമിടയിലെ (ആകാശവും ഭൂമിയുമാണവള്‍ ഉദ്ദേശിച്ചത്) ജനങ്ങളില്‍ വെച്ചേറ്റവും വലിയ മാരണക്കാരനാണ്. അല്ലെങ്കില്‍ സത്യമായും അല്ലാഹുﷻവിന്റെ റസൂലാണ്.


 ഇതിനു ശേഷം മുസ്ലിംകള്‍ അവളുടെ പരിസരത്തുള്ള മുശ്രിക്കുകളുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ അവള്‍ താമസിക്കുന്നിടത്തെ വീടുകള്‍ അക്രമിച്ചിരുന്നില്ല. ഒരു ദിവസം അവള്‍ തന്റെ ആളുകളോടു പറഞ്ഞു: ഈ ആളുകള്‍ നിങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ നിങ്ങള്‍ക്കും ഇസ്‌ലാം സ്വീകരിച്ചാലെന്ത്? അവര്‍ അവള്‍ക്കു വഴങ്ങി. പിന്നീട് എല്ലാവരും ഇസ്ലാമില്‍ പ്രവേശിച്ചു.

( صحيح البخاري ، رقم الحديث : 344 )


 മുത്ത്‌നബി ﷺ യുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ നമ്മുടെ രിസ്ഖില്‍ വിശാലത നല്‍കട്ടെ..,

ആമീന്‍ യാ റബ്ബൽ ആലമീൻ


*_✍🏼അബൂബക്കർ അഹ്‌സനി പറപ്പൂർ_*


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ 


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


g▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...