Skip to main content

ഉത്ബതു ബ്നു ഗസ് വാൻ (റ)* സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *430 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*




*57📌 ഉത്ബതു ബ്നു ഗസ് വാൻ (റ)*


*💧Part : 01💧*  


     ഇസ്ലാമിന്റെ ശൈശവദശയിൽ കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ ആ നാളുകളിൽ തന്നെ ഉത്ബത്ത് (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു. അന്ന് മുസ്ലിംകളുടെ അംഗസംഖ്യ വളരെ പരിമിതമായിരുന്നു. 


 മാസനി ഗോത്രത്തിൽപ്പെട്ട അദ്ദേഹം ബദർ തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബിﷺയുടെ കൂടെ നിലകൊണ്ടു. ഇസ്ലാമിന്റെ മാർഗത്തിൽ അദ്ദേഹം വരിച്ച ത്യാഗങ്ങൾ അതിരറ്റതായിരുന്നു. 


 ഖുറൈശികളുടെ കിരാതമർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയനായി. അക്രമത്തിന് വിധേയരായ അനുചരൻമാരോട് നബി ﷺ അബ്സീനിയായിലേക്ക് അഭയം തേടാൻ ആജ്ഞാപിച്ചപ്പോൾ ഉത്ബത്ത് (റ) ആജ്ഞ ശിരസ്സാവഹിച്ചു പുറപ്പെട്ടു. എങ്കിലും നബിﷺയിൽ നിന്ന് അകന്നുകൊണ്ടുള്ള ഒരു ജീവിതം ഉത്ബത്ത് (റ) വിന് അസഹ്യമായി തോന്നി. അസ്വസ്ഥനായ അദ്ദേഹം കരയും കടലും താണ്ടി മക്കയിലേക്ക് തന്നെ മടങ്ങി നബിﷺയുടെ സന്നിധിയിലെത്തി. നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നത് വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. നബിﷺയുടെ ഹിജ്റാനന്തരം മറ്റു മുസ്‌ലിംകൾക്കൊപ്പം അദ്ദേഹവും മദീനയിലേക്ക് പുറപ്പെട്ടു.


 നബിﷺയുടെ വഫാത്ത് വരെ ഉത്ബത്ത് (റ) തന്റെ അസ്ത്രം ഇസ്ലാമിന്നുവേണ്ടി മാതൃകാ പരമായി ഉന്നം പിഴക്കാതെ പ്രയോഗിച്ചു.


 വിഗ്രഹങ്ങളുടെയും അനാചാരങ്ങളുടെയും പൊളിച്ചെഴുത്തിന്നും, ഒരു പുതുയുഗത്തിന്റെ സംസ്ഥാപനത്തിന്നും വേണ്ടി ഉത്ബത്ത് (റ) തന്റെ സേവനം വിനിയോഗിച്ചു. 


 പേർഷ്യൻ കൊളോണിയലിസത്തിന്റെ നുകത്തിൽ അമർന്നു കഴിയുകയായിരുന്ന 'ഉബല്ലാ' എന്ന പ്രദേശത്തിന്റെ മോചനത്തിനു വേണ്ടി ഉമർ (റ) അദ്ദേഹത്തെ നിയോഗിച്ചയച്ചു.


 സൈനിക നേതൃത്വമേറ്റെടുത്ത് പുറപ്പെടുന്ന അദ്ദേത്തോട് ഉമർ (റ) ഇങ്ങനെ പറഞ്ഞു: 'നീ സൈന്യ സമേതം അറബിനാടുകളുടെ അതിർത്തിക്കപ്പുറത്തേക്ക് പ്രവേശിക്കുക. ദൈവത്തിന്റെ നാമത്തിൽ, അവന്റെ സഹായത്താൽ നീ പുറപ്പെടുക. അവിടത്തെ ജനതയെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അതിന്ന് തയ്യാറില്ലാത്തവർ ജിസിയ നൽകട്ടെ. അതിന്നും സാദ്ധ്യതയില്ലാത്തവരോട് വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുക.'


 ഉത്ബത്ത് (റ) ഒരു ചെറിയ സൈനികസംഘവുമായി 'ഉബല്ല'യിൽ പ്രവേശിച്ചു. പേർശ്യക്കാരാവട്ടെ അവിടെ വലിയ തയ്യാറെടുപ്പോടുകൂടി ഒരുങ്ങി നിൽക്കുകയായിരുന്നു.


 ഉത്ബത്ത് (റ) തന്റെ ആയുധമണിഞ്ഞു സൈന്യസംഘത്തിന്റെ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു.


 തന്റെ സൈനികരോട് അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: 'അല്ലാഹു അക്ബർ, അവൻ അവന്റെ വാഗ്ദത്തം ഇതാ നിറവേറ്റുന്നു.'


 അതെ, സത്യവിശ്വാസികൾക്ക് വിജയം നൽകുമെന്ന വാഗ്ദത്തമായിരുന്നു അത്. ഏറെ താമസിയാതെ അത് കൈവരിക്കുകയും ചെയ്തു! 'ഉബല്ല' പേർഷ്യക്കാരുടെ അധീനതയിൽ നിന്ന് മോചിക്കപ്പെട്ടു.


 അവിടെ അദ്ദേഹം 'ബസറ' പട്ടണത്തിന് തറക്കല്ലിട്ടു. പട്ടണവും പള്ളിയും സ്ഥാപിച്ചു. ഭരണാധികാരം കൈവെടിഞ്ഞ് മദീനയിലേക്ക് മടങ്ങുവാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ ഉമർ (റ) അതിന്നനുവദിച്ചില്ല. ഉത്ബത്ത് (റ) ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചും നീതി നിർവ്വഹിച്ചും നമസ്കാരത്തിന് നേതൃത്വം നൽകിയും അവിടെ ജീവിച്ചു. ഐഹിക വിരക്തി, ദൈവഭക്തി, സൂക്ഷ്മത എന്നീ ഗുണങ്ങളിൽ അദ്ദേഹം മാതൃകാപുരുഷനായിരുന്നു.


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാവുക,_*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join islamic 



▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...