Skip to main content

ഉമൈറു ബ്നു സഅദ് (റ)* സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *427 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*


*55📌 ഉമൈറു ബ്നു സഅദ് (റ)*


*💧Part : 01💧*  


   അനുപമൻ എന്നർത്ഥം വരുന്ന നസീജുൽ വഹ്ദു എന്ന പേരിൽ സഹാബികളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ഉമൈർ (റ) പ്രസിദ്ധ ഖാരിഅ് ആയ സഅദ് (റ)വിന്റെ പുത്രനാകുന്നു.


 ഖാദിസിയ്യ യുദ്ധത്തിൽ രക്തസാക്ഷിയായ സഅദ് (റ) ബദർ അടക്കമുള്ള എല്ലാ യുദ്ധങ്ങളിലും നബിﷺയോടൊപ്പം പങ്കെടുത്ത പ്രസിദ്ധ സ്വഹാബിയായിരുന്നു.


 ഇസ്‌ലാമിന്റെ ആദ്യഘട്ടത്തിൽ തന്നെ പുത്രനെയുമായി സഅദ് (റ), നബിﷺയുടെ അടുത്ത് ചെന്ന് ഇസ്ലാം സ്വീകരിച്ചു. ചെറുപ്പത്തിലെ ഉമൈർ (റ) ശക്തി, ഐഹികവിരക്തി, സുക്ഷ്‌മത എന്നിവയിൽ നിസ്തുലനായിരുന്നു. പള്ളിയിലും രണാങ്കണങ്ങളിലും മുൻപന്തിയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം, ഐഹികകാര്യങ്ങളിൽ പിന്നിലായിരുന്നാലും!


 ജീവിതലാളിത്യത്തിലും അനാഡംബരത്തിലും അദ്ദേഹം സഈദുബ്നു ആമിർ (റ)ന്റെ പകർപ്പു കോപ്പിയായിരുന്നു. എപ്പോഴും തന്റെ പാപങ്ങളെ ഓർത്ത് കണ്ണുനീർ വാർത്ത് പശ്ചാത്താപനിരതനായി അദ്ദേഹം ജീവിച്ചു.


 ശുദ്ധഹൃദയനും ശാന്തശീലനും സദ് വൃത്തനും പ്രസന്നവദനനുമായ അദ്ദേഹം എല്ലാവരെയും ഹഠാദാകർഷിച്ചു. ദീനിന്റെ കാര്യത്തിൽ ആരെയും വകവെച്ചില്ല. അതിനെതിരെയുള്ളതെല്ലാം തൃണവൽക്കരിച്ചു.


 ഒരിക്കൽ തന്റെ ബന്ധുവും അടുത്ത സ്നേഹിതനുമായിരുന്ന ജുല്ലാസു ബ്നുസുവൈദ് തന്റെ വീട്ടിൽ വെച്ച് നബിﷺയെ ഉദ്ദേശിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: 'ആ മനുഷ്യൻ പറയുന്നത് സത്യമാണെങ്കിൽ നാം കഴുതകളെക്കാൾ ഭാഗ്യംകെട്ടവരാകുന്നു.'


 ഇതുകേട്ട ഉമൈർ (റ) വിന് ദേഷ്യം വന്നു. മുസ്ലിംമാണെന്ന് നടിക്കുന്ന ഒരാൾ ഇങ്ങനെ പറയുകയോ! 


 അദ്ദേഹം ജുല്ലാസിനോട് പറഞ്ഞു: 'ജുല്ലാസേ, നീ എനിക്ക് പ്രിയപ്പെട്ടവൻ തന്നെ. നിനക്ക് ഒരു ആപത്ത് നേരിടുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും നീ ഇപ്പോൾ പറഞ്ഞ വാക്ക് ഞാൻ നബിﷺയെ അറിയിച്ചാൽ അത് നിനക്ക് വിനാശമായിത്തീരും. മറച്ചു വെച്ചാൽ അതെന്റെ ദീനിന്റെ താൽപ്പര്യത്തിന് ഹാനികരവുമാകുന്നു. എനിക്ക് എപ്പോഴും വലുത് എന്റെ ദീനാകുന്നു. അതുകൊണ്ട് നീ പാശ്ചാത്തപിക്കുകയും നിന്റെ അഭിപ്രായത്തിൽ നിന്ന് പിന്തിരിയുകയും ചെയ്യുക.' 


 ജുല്ലാസിന്റെ ദുരഭിമാനം അയാളെ പിടിച്ചുനിർത്തി. അയാൾ പശ്ചാത്തപിക്കാൻ കൂട്ടാക്കിയില്ല.


 ഉമൈർ (റ) പറഞ്ഞു: 'നിന്റെ പാപത്തിൽ എന്നെക്കൂടി പങ്കാളിയാക്കിക്കൊണ്ട് അല്ലാഹു ﷻ വിന്റെ ദിവ്യബോധനം നബിﷺക്ക് എത്തുന്നതിനു മുമ്പ് ഈ വാർത്ത നബിﷺയെ അറിയിക്കാതിരിക്കാൻ എനിക്ക് നിർവാഹമില്ല. ഉമൈർ (റ) അത് നബിﷺയെ അറിയിച്ചു.


 നബി ﷺ ജുല്ലാസിനെ വിളിപ്പിച്ചു. അന്വേഷിച്ചു. അല്ലാഹു ﷻ വിൽ ആണയിട്ടുകൊണ്ട് ജുല്ലാസ് അത് നിഷേധിച്ചു!


 പിന്നീട് അതിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് ദിവ്യസൂക്തം അവതരിച്ചു. അനന്തരം ജുല്ലാസ് തന്റെ പാപം സമ്മതിച്ച് പശ്ചാത്തപിക്കുകയും സദ് വൃത്തരിൽ ഉൾപ്പെടുകയും ചെയ്തു.


 നബി ﷺ സ്നേഹവാത്സല്യത്തോടെ ഉമൈർ (റ) വിന്റെ ചെവി പിടിച്ചു കൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*islamic whatsapp group*_



❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...