Skip to main content

വിട്ടുവീഴ്ചാ മനോഭാവം ഒരാളെ സ്വർഗത്തിലെത്തിച്ച കഥ

 *💫🌸വിട്ടുവീഴ്ചാ മനോഭാവം ഒരാളെ സ്വർഗത്തിലെത്തിച്ച കഥ🌸💫*



✍🏻 ഒരിക്കൽ നബി (സ്വ) ഒരു സദസ്സിൽ വെച്ച് സദസ്യരോട് പറഞ്ഞു: ഇപ്പോൾ നിങ്ങളുടെ അടുക്കലേക്ക് സ്വർഗാവകാശിയായ ഒരാൾ വരും. അപ്പോൾ തന്നെ അൻസ്വാരിയായ ഒരാൾ വന്നു. പിറ്റേ ദിവസവും നബി (സ്വ) ഇതു പോലെ പറയുകയും അയാൾ വരുകയും ചെയ്തു. മൂന്നാം ദിവസവും ഇത് ആവർത്തിച്ചു. നബി (സ്വ) സദസ്സിൽ നിന്നേഴുന്നേറ്റു പോയപ്പോൾ അബ്ദുല്ലാ ബ്‌നു അംറു ബ്‌നു ആസ്വ് (റ) ആ പുരുഷനെ സമീപിച്ച് മൂന്നു ദിവസം അയാളുടെ വീട്ടിൽ അഭയം നൽകണമെന്നാവശ്യപ്പെട്ടു. അയാൾ അബ്ദുല്ല (റ)യെ സമനസാ സ്വീകരിച്ചു. അങ്ങനെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അബ്ദുല്ല (റ) അയാളോട് പറഞ്ഞു: താങ്കളെപ്പറ്റിയാണ് നബി മൂന്നൂ പ്രാവശ്യം സ്വർഗാവകാശിയായ ഒരാൾ നിങ്ങളുടെ അടുക്കലേക്ക് വരുമെന്ന് ഞങ്ങളോട് പറഞ്ഞത്. മൂന്നു പ്രാവശ്യവും താങ്കളാണ് സദസ്സിലേക്ക് കടന്നുവന്നത്. താങ്കൾ എന്തൊക്കെ നന്മകളൊക്കെ ചെയ്യുന്നുവെന്ന് നോക്കാനാണ് മൂന്നു ദിവസം നിങ്ങളുടെ വീട്ടിൽ താമസിക്കാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ താങ്കളിൽ ഞാൻ കൂടുതൽ സൽപ്രവർത്തനങ്ങളൊന്നും കണ്ടില്ല. എന്നിട്ടും എങ്ങനെ ഈ സ്വർഗ സുവിശേഷം ലഭിച്ചു? അയാൾ പറഞ്ഞു: താങ്കൾ കണ്ടതേ ഞാൻ ചെയ്യുന്നുളൂ. അധികമായൊന്നുമില്ല. എങ്കിലും ഞാൻ ഒരാളോടും വിദ്വേഷം വെച്ച് നടക്കാറില്ല. ഒരാളോടും അസൂയ കാണിക്കാറുമില്ല (ഹദീസ് അഹ്മദ് 13034). സ്വർഗാവകാശിയായ ഈ മഹാ മനീഷിയുടെ പ്രത്യേകത ആരോടും ശത്രുതയോ ദേഷ്യമോ കോപമോ കാട്ടാറില്ല. മറ്റുള്ളവരുടെ തെറ്റുകൾ മാപ്പാക്കി നൽകുകയും ഏവരോടും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യും. അതുകൊണ്ടുതന്നെ അദ്ദേഹം സ്വസ്ഥവും ശാന്തവുമായാണ് കിടന്നുറങ്ങാറുള്ളത്.


ആരോടും വിദ്വേഷമില്ലാതെ, ഏവർക്കും വിട്ടുവീഴ്ച നൽകുമ്പോൾ മനസ്സിന് ആശ്വാസം പകരുന്നുവെന്നാണ് ഇമാം ശാഫിഈ (റ) തന്റെ കാവ്യ സമാഹാരമായ 'ദീവാനു ശ്ശാഫിഈ'യിൽ പാടിയത്. പരിശുദ്ധ ഇസ്ലാം മതം ഏറെ മൂല്യം കൽപ്പിക്കുന്ന ഒരു സ്വഭാവഗുണമാണ് വിട്ടുവീഴ്ചാ മനോഭാവം. മുൻകാല സംഹിതകളും ഈ മൂല്യത്തെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ സ്വഭാവ വിശേഷം ഉള്ളതുകൊണ്ട് തന്നെയാണ് ആ അൻസ്വാരിയായ സ്വഹാബി സ്വർഗാവകാശിയെന്ന് നബി (സ്വ) പ്രഖ്യാപിച്ചത്. 'മാപ്പ് മുറുകെ പ്പിടുക്കുകയും നന്മ കൽപ്പിക്കുകയും മൂഢന്മാരെ അവഗണിക്കുകയും ചെയ്യുക' എന്നാണ് അല്ലാഹു നബി (സ്വ)യോട് കൽപ്പിച്ചിരിക്കുന്നത് (സൂറത്തുൽ അഅ്‌റാഫ് 199). വിടുതിയുടെയും വിട്ടുവീഴ്ചയുടെയും എല്ലാ സ്വഭാവ സുഗുണങ്ങളും നബി (സ്വ)ക്കുള്ളതാണ്. പ്രവാചകർ (സ്വ) ഏവരേക്കാളും സ്വഭാവ ശ്രേഷ്ഠനാണെന്നാല്ലൊ പ്രിയ പത്‌നി ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നത്. തെറ്റിന് പകരം തെറ്റ് ചെയ്ത് പ്രതികാരമെടുക്കുകയല്ല, മറിച്ച് തെറ്റിനെ വിട്ടുവീഴ്ച നൽകി നേരിടും. തെറ്റുകാർക്ക് മാപ്പ് നൽകാൻ അനുചരന്മാരോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബ ബന്ധം മുറിച്ചവരോട് അങ്ങോട്ട് പോയി ബന്ധം ചേർക്കാനും നീതി നിഷേധിക്കപ്പെട്ടവർക്ക് അർഹതപ്പെട്ടത് നൽകാനും അക്രമിച്ചവരോട് വിട്ടുവീഴ്ച ചെയ്യാനുമാണ് നബി (സ്വ) ഉഖ്ബതു ബ്‌നു ആമിറി (റ)നോട് കൽപ്പിച്ചത് (ഹദീസ് അഹ്മദ് 17452).

 

അല്ലാഹു പറയുന്നു: മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച നൽകുകയും ചെയ്യുക. നിശ്ചയം പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ് (സൂറത്തുൽ മാഇദ 13). അല്ലാഹു ഇഷ്ടപ്പെടുന്ന പുണ്യാളന്മാരായ മുഹ്‌സിനീങ്ങളുടെ സ്വഭാവ ഗുണവിശേഷമാണ് വിട്ടുവീഴ്ച ചെയ്യൽ. വിട്ടുവീഴ്ച നൽകുന്നവരുടെ തെറ്റുകുറ്റങ്ങൾ അല്ലാഹുവും വിടുതി നൽകുന്നതായിരിക്കും. 'നിങ്ങൾ നന്മ വെളിപ്പെടുത്തുകയോ ഗോപ്യമാക്കുകയോ ദുഷ്പ്രവൃത്തി മാപ്പു ചെയ്യുകയോ ആണെങ്കിൽ നിശ്ചയം അല്ലാഹു മാപ്പു ചെയ്യുന്നവനും സർവ്വ ശക്തനുമാകുന്നു' (സൂറത്തു ന്നിസാഅ് 149). മാപ്പു നൽകുന്നവന് അല്ലാഹുവിങ്കലിൽ നിന്ന് നല്ല പ്രതിഫലം ലഭിക്കുമെന്ന് സൂറത്തു ശ്ശൂറാ 40ാം സൂക്തം വ്യക്തമാക്കുന്നുണ്ട്.


നമ്മുടെ ജീവിതത്തിന്റെ നിഖില മേഖലകളും സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും വിശേഷങ്ങളാകണം. കുടുംബ സാമൂഹിക പരിസരങ്ങളിലെ ഇടപെടലുകളും നിലപാടുകളും മറ്റുള്ളവരെ ഉൾക്കൊണ്ടായിരിക്കണം. ഭാര്യഭർത്താക്കന്മാർ പരസ്പരം വിടുതിയും വിട്ടുവീഴ്ചയും ചെയ്താൽ മാത്രമേ കുടുംബം സ്‌നേഹാർദ്രമാവുകയുള്ളൂ. വിട്ടുവീഴ്ച നൽകുന്നവരാണ് തഖ്‌വയുള്ള ദമ്പതിമാരെന്നാണ് ഇബ്‌നു അബ്ബാസ് (റ) മൊഴിഞ്ഞിട്ടുള്ളത്. 'ഭർത്താക്കളായ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ് ദൈവഭക്തിയുമായി ഏറെ സമീപസ്ഥം. പരസ്പരം ഔദാര്യം കാണിക്കാൻ മറക്കരുത്' (സൂറത്തു ബഖറ 237). സഹോദരങ്ങൾക്കിടയിലും ബന്ധുക്കൾക്കിടയിലും രഞ്ജിപ്പ് ഉണ്ടാവണം. പാകപ്പിഴവുകൾക്ക് അങ്ങോമിങ്ങോട്ടും വിടുതി നൽകണം. ഓരോത്തർക്കും തന്റെ ഭാഗത്താണ് ന്യായമെന്ന് തോന്നാം. എന്നാലും വിട്ടുവീഴ്ച തന്നെയാണ് അഭികാമ്യം. പരസ്പരമുള്ള വൈര്യത്തിനുള്ള ശമനി വിടുതി മാത്രം. 'അത്യുത്തമമായതു കൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മിൽ ശാത്രവമുണ്ടോ അവൻ ആത്മമിത്രമായി തീരുന്നതാണ്' എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തു ഫ്ഫുസ്സ്വിലത്ത് 34). ജീവിതത്തിൽ നാം ഇടപഴകുന്ന കൂട്ടുകാർ, അയൽവാസികൾ, സഹപ്രവർത്തകർ എന്നല്ല സകലരോടും വിട്ടുവീഴ്ചാ മാനോഭാവം കാട്ടി ജീവിതവിജയം സുനിശ്ചിതമാക്കാം. 'സത്യവിശ്വാസം വരിച്ചവരോട് ഒരുവിധ വിദ്വേഷവും ഞങ്ങളുടെ മനസ്സിലുണ്ടാക്കരുതേ' എന്നാകണം ഓരോ സത്യവിശ്വാസിയുടെയും പ്രാർത്ഥന. അവർ ദേഷ്യത്തെ കടിച്ചമർത്തുന്നവരുമായിരിക്കും. ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്ക് ഒരുക്കപ്പെട്ടതാണ് സ്വർഗമെന്ന് സൂറത്തു ആലു ഇംറാൻ 34ാം സൂക്തത്തിൽ കാണാം. നബി (സ്വ) പറഞ്ഞ പ്രകാരം മാപ്പു നൽകുക വഴി സത്യവിശ്വാസിക്ക് അന്തസ്സ് കൂടുകയോ ചെയ്യുകയുള്ളൂ (ഹദീസ് മുസ്ലിം 2588).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*islamic 



❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...