Skip to main content

ഇക്റിമതുബ്നു അബീജഹൽ (റ)*സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *401 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*


*41📌 ഇക്റിമതുബ്നു അബീജഹൽ (റ)*


*💧Part : 01💧*  


     ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന അബുജഹലിന്റെ പുത്രനായിരുന്നു ഇക്റിമ (റ).

 

 അഹങ്കാരം, സ്വേച്ഛാധിപത്യം, ദുരഭിമാനം എന്നീ ദുർഗുണങ്ങളുടെ മൂർത്തിമത്ഭാവമായിരുന്ന പിതാവ് ഇസ്ലാമിന്റെ നാശത്തിനു വേണ്ടി കഴിവതും ശ്രമിച്ചു.


 ഖുറൈശികളിൽ ഉന്നതനും സമ്പന്നനും തറവാടിയുമായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ കഴിവുകളെയും ആദർശങ്ങളെയും അപ്പടി അംഗീകരിച്ചും അനുസരിച്ചും കൊണ്ടാണ് ഇക്റിമ (റ) ജീവിച്ചുപോന്നത്. 


 ഇക്രിമ (റ) വിന് മുപ്പതിനോടടുത്ത കാലഘട്ടത്തിലാണ് നബി ﷺ പരസ്യപ്രബോധനമാരംഭിച്ചത്. സഅദ്ബ്നു അബീവഖാസ് (റ), മിസ്അബ് (റ) പോലെയുള്ള തന്റെ

കൂട്ടുകാർ ഇസ്ലാമിലേക്ക് കടന്നുചെന്നപ്പോൾ ഇക്റിമ (റ) ഇസ്ലാമിന്റെ ശത്രുവായിത്തന്നെ നിലകൊണ്ടു. തന്റെ പിതാവിന്റെ ആജാനുവർത്തിയും ആദർശ സംരക്ഷകനുമായിക്കൊണ്ട്...


 പിതാവിന്റെ സംതൃപ്തിക്കുവേണ്ടി നബിﷺയോടും അനുയായികളോടും അദ്ദേഹം ശത്രുത പുലർത്തി, അക്രമങ്ങൾ അവലംബിക്കുകയും ചെയ്തു.


 ബദറിൽ ഇസ്ലാമിനെ നശിപ്പിക്കാൻ കുഫ്റിന്റെ പടയാളികളെ നയിച്ചത് അബുജഹലായിരുന്നു. മുഹമ്മദ് നബിﷺയെ പരാജയപ്പെടുത്തിയിട്ടല്ലാതെ മക്കയിലേക്ക് മടങ്ങുകയില്ലെന്ന്, ലാത്തയെയും ഉസ്സയെയും പിടിച്ച് അദ്ദേഹം ശപഥം ചെയ്തു.


 മാംസവും മദ്യവും ഭുജിച്ച് മദിരാശികളുടെ നൃത്തപരിപാടികൾ ആസ്വദിച്ചുകൊണ്ട് അവരുടെ സൈന്യം മൂന്ന് ദിവസം ബദറിൽ കൂത്താടി.


 ദൈവഹിതം അവരെ പരാജയത്തിന്റെ തിക്തകം കുടിപ്പിച്ചു. അബൂജഹൽ രണാങ്കണത്തിൽ ശിരസ്സറ്റുവീണു. വലംകയ്യായിരുന്ന പുത്രൻ ഇക്റിമ (റ) നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച്ച നോക്കിക്കണ്ടു. ദുഃഖിതനും നിരാശനുമായി സ്വന്തം പിതാവിന്റെ ജഡം മണ്ണിൽ മറയ്ക്കാൻ പോലും കഴിയാതെ കദനഭാരത്തോടെ ഇക്റിമ (റ) നാട്ടിലേക്ക് മടങ്ങി.


 അതുവരെ പിതാവിനെക്കുറിച്ചുള്ള ദുരഭിമാനമായിരുന്നു ഇക്റിമ(റ)വിന്റെ ഇസ്ലാമിനോടുള്ള ശത്രുതക്ക് കാരണമെങ്കിൽ, പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിനുവേണ്ടിയുള്ള പ്രതികാരവാഞ്ഛയും കൂടി അദ്ദേഹത്തിന്റെ ശത്രുതക്ക് കാരണമായിത്തീർന്നു.


 ഇക്റിമ(റ)വും തുല്യദുഃഖിതരായ മക്കയിലെ കൂട്ടുകാരും ഇസ്ലാമിന്നും പ്രവാചകനുമതിരെ (ﷺ) ജനങ്ങൾക്കിടയിൽ പൂർവ്വോപരി ശത്രുതയും വിദ്വേഷവും വളർത്താൻ അഹോരാത്രം പരിശ്രമിച്ചു. അത് ഉഹ്ദിന്ന് വഴിയൊരുക്കി.


 ഉഹ്ദ് രണാങ്കണത്തിലേക്ക് ഇക്രിമ (റ) പുറപ്പെട്ടു. കൂടെ ഭാര്യ ഉമ്മുഹകീമുമുണ്ടായിരുന്നു.


 ഖുറൈശികൾ തങ്ങളുടെ സൈന്യത്തിന്റെ വലതുപക്ഷത്തിന്റെ നായകനായി ഖാലിദുബ്നു വലീദിനെയും ഇടതുപക്ഷത്തിന്റെ നായകനായി ഇക്റിമ(റ)വിനെയുമായിരുന്നു നിയോഗിച്ചത്.


 രണ്ടു നായകൻമാരും തങ്ങളുടെ ജനതയ്ക്ക് വലിയ വിജയം നേടിക്കൊടുത്തു. മുസ്ലിംകളെ അന്ന് അവർ പരാജയത്തിന്റെ കയ്പുരസം അനുഭവിപ്പിക്കുകയും

ചെയ്തു.


 അന്ന് ശത്രു പക്ഷത്തായിരുന്ന അബൂസുഫ്യാൻ (റ) ഇങ്ങനെ വിളിച്ചു പറയുക തന്നെ ചെയ്തു: ഈ യുദ്ധം ബദറിന്നുള്ള പ്രതികാരമാകുന്നു.


 ഖന്തക്ക് യുദ്ധത്തിൽ ശത്രുക്കൾ ദീർഘദിവസം മദീനയെ വളയുകയുണ്ടായി. മദീനയിൽ പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇക്റിമ(റ)വിന് ക്ഷമ നശിച്ചു തുടങ്ങി. അദ്ദേഹം മെല്ലെ കിടങ്ങിലേക്ക് പ്രവേശിച്ചു. കൂടെ ചെറിയ ഒരു സൈനിക സംഘവുമുണ്ടായിരുന്നു.


 മുസ്ലിംകൾ യഥാസമയം അവരെ എതിരിട്ടു. ഇക്റിമ(റ)വും സംഘവും ഉദ്യമം ഉപേക്ഷിച്ച് ഓടിമറയുകയും ചെയ്തു.


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...