*409 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*45📌 ഉമൈറുബ്നു വഹാബ് (റ)*
*💧Part : 01💧*
ബദർ യുദ്ധ ദിവസം ഇസ്ലാമിനെതിരെ ഊരിപ്പിടിച്ച പടവാളുമായി അവിശ്വാസികളുടെ നിരയിൽ നേതൃത്വം നൽകിയിരുന്ന ഒരു ഖുറൈശി നേതാവായിരുന്നു ഉമൈർ (റ). മക്കാനിവാസികൾ ഇദ്ദേഹത്തെ 'ഖുറൈശികളുടെ പിശാച്' എന്ന് വിളിക്കുമായിരുന്നു.
ബദറിലേക്ക് പുറപ്പെട്ട മുസ്ലിംസംഘത്തിന്റെ ആൾബലവും ആയുധ ശേഷിയും രഹസ്യമായി അറിഞ്ഞുവരാൻ ശത്രുസൈന്യം നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം മടങ്ങിവന്നു ഇങ്ങനെ പറഞ്ഞു: “അവർ ഏകദേശം മുന്നൂറോളം പേർ വരും. മറ്റു പോഷകഘടകങ്ങളൊന്നും ഉള്ളതായി എനിക്കറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മാരകമായ മരണവും പേറിക്കൊണ്ടാണ് അവർ വന്നിരിക്കുന്നത്. അവരുടെ പക്കൽ സ്വന്തം വാളല്ലാതെ ഒരു കവചമോ ആയുധങ്ങളോ കാണുന്നില്ല. എന്നിരുന്നാലും അവരിൽ നിന്ന് ഒരാളെ വധിക്കണമെങ്കിൽ നമ്മിൽ നിന്ന് ഒരാളെങ്കിലും മരിക്കാതെ സാധ്യമല്ല. അങ്ങനെ വന്നാൽ അത്രയും പേർ നിങ്ങളിൽ നിന്ന് വധിക്കപ്പെട്ടതിനു ശേഷം നമ്മുടെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്? അതുകൊണ്ട് നാം എന്തു വേണം? നിങ്ങൾ തന്നെ തീരുമാനിക്കുക."
ഉമൈർ (റ)വിന്റെ അഭിപ്രായം അവരിൽ വലിയ പ്രതികരണം സൃഷ്ടിച്ചു. അബൂജഹൽ തക്കസമയത്ത് ഇടപെട്ട് ഖുറൈശികളിൽ പ്രേരണ ചെലുത്തിയില്ലെങ്കിൽ പ്രസ്തുത യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞ് അവർ ഒന്നടങ്കം നാട്ടിലേക്ക് മടങ്ങുമായിരുന്നു.
ബദറിന്റെ തിക്തരസം ഖുറൈശി പ്രമുഖരുടെ മനോമുകുരത്തിൽ മായാതെ നിറഞ്ഞു നിന്നു. അചിന്ത്യമായിരുന്നു അവരുടെ അനുഭവങ്ങൾ. പ്രമുഖരായ പലരും 'ഖലീബിൽ' മൂടപ്പെട്ടു. പലരും ബന്ധനസ്ഥരായി. ഉമൈർ (റ) ജീവനോടെ രക്ഷപ്പെട്ടെങ്കിലും പ്രിയപുത്രൻ മദീനയിൽ ബന്ധനസ്ഥനായിരുന്നു.
ഒരിക്കൾ അപമാനഭാരം നിമിത്തം തലപൊക്കാനാവാതെ കഅ്ബയുടെ സമീപം ഉമൈർ (റ) ഇരിക്കുകയായിരുന്നു. കൂടെ സഫ്വാൻ(റ)വുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഉമയ്യത്ത് ബദറിൽ വെച്ചായിരുന്നു കൊലചെയ്യപ്പെട്ടത്. രണ്ടു പേരും പ്രതികാരവാഞ്ഛകൊണ്ട് ഉന്മത്തരായിരുന്നു.
സഫ്വാൻ (റ) പറഞ്ഞു: നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വധിക്കപ്പെട്ടു. ഇനി നമ്മുടെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്..?
ഉമൈർ (റ) പറഞ്ഞു: സത്യം, ഞാനും ചിന്തിച്ചുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്. എന്റെ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഭാവി! മറ്റുചില കടബാധ്യതകൾ! ഇവ രണ്ടുമില്ലായിരുന്നെങ്കിൽ മുഹമ്മദ് (ﷺ) യോട് പ്രതികാരം ചെയ്യാൻ എനിക്കറിയാമായിരുന്നു...
സഫ്വാൻ (റ) ചോദിച്ചു: “നീ എങ്ങനെ പ്രതികാരം ചെയ്യും, പറയൂ കേൾക്കട്ടെ...”
ഉമൈർ (റ) : “ബന്ധിതനായ എന്റെ മകനെ കാണാനെന്ന വ്യാജേന ഞാൻ മദീനയിലേക്ക് പോകും. അവിടെ വെച്ച് ഞാൻ മുഹമ്മദ് (ﷺ) ന്റെ തലകൊയ്യും.''
ഇത് കേട്ടപ്പോൾ സഫ്വാൻ വദനം പ്രസന്നമായി. സഫ്വാൻ (റ) പറഞ്ഞു: “നിന്റെ രണ്ട് പ്രശ്നങ്ങളും ഞാൻ ഏറ്റെടുത്തുകൊള്ളാം. നിന്റെ കുട്ടികൾക്ക് ഞാൻ സംരക്ഷണം നൽകാം. പട്ടിണിയും ദാരിദ്ര്യവും അവരെ തീണ്ടുകപോലുമില്ല. നിന്റെ കട ബാദ്ധ്യതകൾ എത്രയുണ്ടെങ്കിലും ഞാൻ വീട്ടിക്കൊള്ളാം. ധൈര്യമുണ്ടെങ്കിൽ നീ പുറപ്പെടുക.''
അങ്ങനെ സഫ്വാൻ (റ) വും ഉമൈർ (റ) വും വളരെ രഹസ്യമായി ആ തീരുമാനത്തിൽ എത്തിച്ചേർന്നു. മാരകമായ വിഷത്തിൽ ഊട്ടിയ വാളും ഉറയിലിട്ടു ഒട്ടകപ്പുറത്ത് കയറി ഉമൈർ (റ) മദീനയിലേക്ക് പുറപ്പെട്ടു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic whatsapp group*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment