Skip to main content

കുട്ടികൾ നിസ്കരിച്ചില്ലെങ്കിൽ

 *കുട്ടികൾ നിസ്കരിച്ചില്ലെങ്കിൽ*

🌸

കുട്ടികളെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് എന്നും പരാതികളാണ്, ആവശ്യമുള്ളതും ഇല്ലാത്തതും അതിലുണ്ട്. തന്റെ മകൻ നിസ്കരിക്കാറില്ലെന്ന് പലപ്പോഴും പല രക്ഷിതാക്കളും അവരുടെ ഉസ്താദുമാരോട് പരാതിപ്പെടാറുണ്ട്. പരാതി പറയുമ്പോഴുള്ള പരിഭവം കണ്ടാൽ തോന്നും ഇതൊക്കെ ഉസ്താദുമാർ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും, രക്ഷിതാക്കളാവുന്ന നമ്മുടെ ഉത്തരവാദിത്വത്തിൽ പെട്ടതല്ലെന്നും, എന്നാൽ യാഥാർത്ഥ്യം തിരിച്ചാണ്. കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇത്തരം കാര്യങ്ങളുടെ കൂടുതൽ ഉത്തരവാദിത്യം.  


പ്രായപൂർത്തിയെത്തിയതിന് ശേഷമേ മുസ്ലിമിന് നിസ്കാരം നിർബന്ധമുള്ളൂ. എന്നാൽ ഏഴ് വയസ്സായാൽ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക് നിർബന്ധമാണ്. പത്ത് വയസ്സായിട്ട് നിസ്കരിച്ചില്ലെങ്കിൽ അതിന്റെ പേരിൽ അവരെ അടിക്കണം. നബി (സ)യുടെ ഈ കൽപ്പന നാം പ്രാവർത്തികമാക്കിയില്ലെങ്കിൽ രക്ഷിതാക്കൾ കുറ്റക്കാരാവും. ഇമാം ബൈഹഖി (റ) രേഖപ്പെടുത്തി: നബി (സ) പറഞ്ഞു: നിങ്ങൾ മക്കളോട് ഏഴ് വയസ്സായാൽ നിസ്കരിക്കാൻ കൽപ്പിക്കുക, പത്ത് വയസ്സായാൽ നിസ്കരിക്കാതിരുന്നാൽ അടിക്കുകയും ചെയ്യുക.

(സുനനുൽ കുബ്റാ 2/14, മുസ്തദ്റക് 1/258)

 

ഈ ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി(റ) എഴുതുന്നു: ഈ കൽപ്പന കുട്ടിയോടല്ല, നിശ്ചയമായും കുട്ടിയുമായി അടുത്ത ആളോടാണ്. അതിനാൽ അവർ കുട്ടിയോട് നിസ്കരിക്കാൻ കൽപ്പിക്കൽ നിർബന്ധമാണ്. ഈ കൽപ്പനയും അടിയും അവർക്ക് നിർബന്ധമാണ്. ഇമാം ശാഫിഈ (റ) മുഖ്തസ്വറിൽ പറഞ്ഞു: മാതാപിതാക്കൾക്ക് നിർബന്ധമാണ് മക്കളെ അറബിയും, ശുദ്ധീകരണവും, നിസ്കാരവും പഠിപ്പിക്കലും അവർക്ക് ബുദ്ധിയുണ്ടെങ്കിൽ ഇതെല്ലാം ഉപേക്ഷിച്ചാൽ അടിക്കലും ഇതെല്ലാം ഏഴാം വയസ്സിൽ പഠിപ്പിക്കണം. പത്ത് വയസ്സായിട്ട് ചെയ്തില്ലെങ്കിൽ അടിക്കണം നിർബന്ധ കാര്യങ്ങൾ പഠിപ്പിക്കാനുള്ള കൂലി കുട്ടിയുടെ മുതലിൽ നിന്നെടുക്കണം കുട്ടിക്ക് മുതലില്ലെങ്കിൽ അവന്റെ പിതാവിന്റെ മുതലിൽ നിന്നും പിതാവിന് മുതലില്ലെങ്കിൽ മാതാവിന്റെ മുതലിൽ നിന്നുമാണ്.

(ശർഹുൽ മുഹദ്ദബ്: 3/12)


ഇമാം മഖ്ദൂം (റ) എഴുതുന്നു: സ്വയം തിന്നുക, ശുദ്ധീകരണം നടത്തുക, കുടിക്കുക എന്ന നിലക്ക് വകതിരിവെത്തിയ ആൺ പെൺ കുട്ടിയോട് ഏഴ് വയസ്സായതിനുശേഷം പിതാവോ, വല്യുപ്പയോ അല്ലെങ്കിൽ വസ്വിയ്യത്ത് കൽപ്പിക്കപ്പെട്ടവനോ രക്ഷിതാവോ നിസ്കരിക്കാൻ കൽപ്പിക്കണം, അത് ഖളാആയതാണെങ്കിലും ഭയപ്പെടുത്തുന്ന വാചകത്തോടു കൂടി തന്നെ പറയൽ അത്യാവശ്യമാണ്. പത്ത് വയസ്സ് പൂർത്തിയായതിനു ശേഷം നിസ്കരിച്ചില്ലെങ്കിൽ മുറിയാവാത്ത നിലക്ക് അടിക്കൽ നിർബന്ധമാണ്.

(ഫത്ഹുൽ മുഈൻ:7)



അപ്പോൾ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ അവർക്ക് പ്രായപൂർത്തിയാവണമെന്നില്ല, മറിച്ച് വകതിരിവ് ഉണ്ടായാൽ മതി വകതിരിവായി എന്നതിന്റെ അടയാളമാണ് സ്വയം തിന്നുക, സ്വയം ശുദ്ധീകരണം ചെയ്യുക. ഇത്തരം നിർബന്ധമായ കാര്യങ്ങളിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരവസ്ഥയാണ് ഇന്ന് മിക്ക രക്ഷിതാക്കളിലും കണ്ടുവരുന്നത്.


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*islamic  


❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...