Skip to main content

ഖൈസു ബ്നു സഅദ് (റ)*സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *411 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*



*46📌 ഖൈസു ബ്നു സഅദ് (റ)*


*💧Part : 01💧*  


     ഖൈസ്(റ)വിന്റെ കുട്ടിക്കാലത്ത് തന്നെ അൻസാരികൾ അദ്ദേഹത്തോട് ഒരു നേതാവിനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. അവർ പറയുമായിരുന്നു: “പണംകൊടുത്തു താടിവാങ്ങാൻ കിട്ടുമായിരുന്നെങ്കിൽ നമുക്ക് ഖൈസിന്ന് ഒരു താടിവാങ്ങിക്കൊടുക്കാമായിരുന്നു.”


 ഖൈസ് (റ) കുട്ടിയായിരുന്നെങ്കിലും നേതൃപദവി അലങ്കരിക്കാൻ താടിയുടെ കുറവ് മാത്രമേ അവരുടെ ദൃഷ്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ! 


 അൻസാരികളുടെ നേതാവായ സഅദ്ബ്നുഉബാദ(റ)വിന്റെ പുത്രനായിരുന്നു ഖൈസ് (റ). ഖസ്റജ് ഗോത്രക്കാരായിരുന്നു അവർ. അവരുടെ കുടുംബം ധർമ്മ ശീലത്തിൽ പ്രസിദ്ധമായിരുന്നു. നബി ﷺ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ധർമ്മം ഈ കുടുബത്തിന്റെ പ്രത്യേക ലക്ഷണമാകുന്നു.”


 ഖൈസ് (റ) ബുദ്ധിവൈഭവം, യുക്തി, സാമർത്ഥ്യം, സൂത്രം എന്നീ ഗുണങ്ങളിൽ നിസ്തുലനായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ഇസ്ലാമില്ലായിരുന്നെങ്കിൽ 

അറബികളെ മുഴുവനും ഞാൻ കബളിപ്പിക്കുമായിരുന്നു.”


 സിഫ്ഫീൻ യുദ്ധത്തിൽ അദ്ദേഹം അലി (റ) വിന്റെ പക്ഷത്തായിരുന്നു. അദ്ദേഹത്തിന്റെ ചില നിഗൂഢതന്ത്രങ്ങൾ മുആവിയാ(റ)വിന്റെ പക്ഷക്കാരെ പലപ്പോഴും വല്ലാത്ത കുഴപ്പത്തിലാക്കി. 


 എതിരാളികളോടാണെങ്കിലും തന്റെ തന്ത്രം ആപൽക്കരമായ വഞ്ചനയായിത്തീരുമോ എന്ന് ഖൈസ് (റ) ഭയപ്പെട്ടു. “ചീത്തയായ ചതിപ്രയോഗം അത് ചെയ്തവർക്ക് തന്നെയാണ് ബാധിക്കുക” എന്ന പരിശുദ്ധ ഖുർആന്റെ താക്കീത് ഓർത്ത് അത്തരം തന്ത്രങ്ങളിൽ നിന്ന് അദ്ദേഹം പിന്തിരിയുകയും അല്ലാഹുﷻവിനോട് പാശ്ചാത്തപിക്കുകയും ചെയ്തു. 


 പിന്നീട് അദ്ദേഹം പറഞ്ഞു: “മുആവിയ ഞങ്ങളെ പരാജയപ്പെടുത്തിയാൽ അത് അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടല്ല, നേരെ മറിച്ച് ഞങ്ങളുടെ സൂക്ഷ്‌മതയും ദൈവഭക്തിയും കൊണ്ടു മാത്രമാകുന്നു.”


 സഅദ് (റ) തന്റെ പുത്രൻ ഖൈസ് (റ) വിന്റെ കയ്യുംപിടിച്ചുകൊണ്ടാണ് ഇസ്ലാമാശ്ലേഷിക്കാൻ നബിﷺയുടെ അടുത്ത് എത്തിയത്. അദ്ദേഹം നബി ﷺ യോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അങ്ങേയ്ക്ക് ഞാനിതാ ഒരു ഭൃത്യനെ കൊണ്ടുവന്നിരിക്കുന്നു.”


 ഔന്നിത്യത്തിന്റെയും നൻമയുടെയും എല്ലാ അടയാളങ്ങളും ഖൈസ്(റ)വിൽ നബി ﷺ കണ്ടു. നബി ﷺ അദ്ദേഹത്തിന് അവിടുത്തെ സാമീപ്യം നൽകി. അദ്ദേഹം അതിന്നർഹനായിരുന്നു. 


 അനസ് (റ) ആ ബന്ധത്തെക്കുറിച്ച്

ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി : “ഒരു ഭരണാധികാരിയുടെ സന്നിധിയിൽ 

അംഗരക്ഷകനെന്നപോലെയായിരുന്നു ഖൈസ് നബിﷺയുടെ കൂടെ വർത്തിച്ചിരുന്നത്!” 


 ഖൈസിന്റെ (റ) ധർമ്മശീലം കിടയറ്റതായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അത് അദ്ദേഹത്തിന്റെ കുടുംബവൈശിഷ്ട്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പകൽസമയം ഉയർന്ന കുന്നിൽ ഒരാളെ നിർത്തി ജനങ്ങളെ ഭക്ഷണം കഴിക്കാൻ ഉച്ചത്തിൽ കൂകിവിളിച്ചു വരുത്തുമായിരുന്നു. രാത്രിയിൽ ഉയരത്തിൽ തീ കത്തിക്കുകയും 

ജനങ്ങൾ അത് കണ്ട് ഭക്ഷണത്തിന് അങ്ങോട്ട് കേറിച്ചെല്ലുകയും ചെയ്തിരുന്നു. 


 മാംസവും കൊഴുപ്പും കഴിക്കാനാഗ്രഹിക്കുന്നവർ ദുലൈമുബ്നു ഹാരിസയുടെ കുന്നിൻ മുകളിലേക്ക് ചെല്ലുക എന്ന് നാട്ടുകാർ പറയുമായിരുന്നു. ദുലൈമുബ്നു ഹാരിസ ഖൈസിന്റെ (റ) പിതാമഹനായിരുന്നു. 


 അബൂബക്കർ (റ)വും ഉമർ (റ)വും ഖൈസിന്റെ (റ) ധർമ്മസ്വഭാവത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ യുവാവിനെ ഇങ്ങനെ ധർമ്മം ചെയ്യാൻ വിട്ടാൽ, അയാൾ അയാളുടെ പിതാവിന്റെ സമ്പത്ത് മുഴുവനും നശിപ്പിക്കും!”


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...