Skip to main content

ഉബയ്യുബ്നു കഅ്ബ് (റ)*സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *398 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*



*41📌 ഉബയ്യുബ്നു കഅ്ബ് (റ)*


*💧Part : 08💧*  


   ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ വിഷയത്തിൽ നബി ﷺ നൽകിയ സാക്ഷ്യപ്രതം ഉമർ (റ) വിന് ലഭിച്ചിട്ടുണ്ട്. ഉമർ (റ) ഒരിക്കലും അക്കാര്യം അറിയാതെ പോയിട്ടില്ല. 


 ഉമർ (റ) വിന്റെ കാര്യത്തിലും പരിശുദ്ധരായ മറ്റ് സ്വഹാബിവര്യന്മാരുടെ വിഷയത്തിലും നബിﷺതങ്ങൾ അരുളിചെയ്ത മഹദ് വചനം അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട്

ചെയ്തത് വായിക്കുക:


 എന്റെ സമുദായത്തിൽ ഏറ്റവും കൂടുതൽ സമുദായികാനുകമ്പ പുലർത്തുന്നത് അബൂബക്റാണ്. എന്റെ സമുദായത്തിൽ അല്ലാഹു ﷻ വിന്റെ മതത്തിന്റെ വിഷയം വരുമ്പോൾ ഏറ്റവും വലിയ ശക്തനായി നിലകൊള്ളുന്നത് ഉമറാണ്.


 ലജ്ജയിൽ മുന്തിനിൽക്കുന്ന പരമ സാത്വികൻ ഉഥ്മാനാണ്. അലിയാണ് എന്റെ സമുദായത്തിലെ ഏറ്റവും വലിയ ന്യായാധിപൻ. എന്റെ സമുദായത്തിൽ ഏറ്റവും കൂടുതലായി ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളറിയുന്ന അതി പ്രഗത്ഭനായ നിയമവിശാരദൻ സൈദാണ്.


 അല്ലാഹുﷻവിന്റെ ഗ്രന്ഥത്തിന്റെ പാരായണത്തിൽ ഏറ്റവും കൂടുതൽ വൈദഗ്ധ്യവും നൈപുണ്യവും ആർജ്ജിച്ച മഹദ് വ്യക്തിത്വം ഉബയ്യുബ്നു കഅ്ബ് തന്നെ.


 എന്റെ സമുദായാംഗങ്ങളുടെ കൂട്ടത്തിൽ ഹലാൽ - അനുവദനീയം, ഹറാം - നിഷിദ്ധം എന്നിവ ഏറ്റവുമേറെ നന്നായി അറിയുന്ന പണ്ഡിതൻ മുആദുബ്നു ജബലാണ്.


 ഈ സമുദായത്തിലെ ഏറ്റവും വലിയ വിശ്വസ്തൻ അബൂ ഹുബൈദത്തുബ്നുൽ ജർറാഹത്രെ. അബൂഹുറൈറ (റ) വിജ്ഞാനത്തിന്റെ അറിവിന്റെ

അക്ഷയപാത്രമാകുന്നു. അപ്രാപ്യമായ അറിവിന്റെ പാരാവാരമാണ്, വിജ്ഞാനത്തിന്റെ കരകാണാക്കടലാണ് - പേർഷ്യൻ

വംശജനായ സൽമാൻ (റ).


 അബീ ദർറിനേക്കാൾ നാവിൻ തുമ്പത്ത് സത്യമിരിക്കുന്ന മഹോന്നതനായ സത്യവാനെ ഹരിത സത്യങ്ങളിന്നോളം നിഴൽ വിരിച്ചേകിയിട്ടില്ല. ഭൂമി ഇന്നോളം അബൂ ദർറിനേക്കാൾ ഉജ്വലനായ ഒരു സത്യസാധകനെ സംവഹിക്കുകയുണ്ടായിട്ടില്ല. ഒരു താഴ് വരയും ഇക്കാലമത്രയും അബൂ ദർറിനേക്കാൾ മഹാനായ നേരിനെ പ്രണയിച്ച് നേരിന്റെ നിത്യകാമുകനെ ചുമന്നതായറിയപ്പെട്ടിട്ടില്ല.


 ഉമർ (റ) വിന് നല്ലപോലെ ഓർമയുള്ളതാണല്ലോ അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) തിരു സ്വഹാബിമാരിൽ മതവിധി (ഫത്വാ) നൽകുന്നവരുടെ കൂട്ടത്തിലും ന്യായവിധി നടത്തുന്നവരുടെ

കൂട്ടത്തിലും ശ്രദ്ധേയമായ സ്ഥാനത്ത് ഉബയ്യുബ്നു കഅ്ബ് (റ)വിനെ നബി ﷺ ഉപവിഷ്ടനാക്കാറുണ്ടായിരുന്നുവെന്ന പരമാർത്ഥം.


 മസ്റൂഖ് (റ)വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു നിവേദനം കാണുക: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ കാലഘട്ടത്തിൽ റസൂലുല്ലാഹിﷺയുടെ സ്വഹാബി വര്യന്മാരിൽ ന്യായാധിപന്മാരായിട്ടുണ്ടായിരുന്നവർ ആറു പേര്.


1. ഉമർ (റ)

2. അലി കർറമല്ലാഹു വജ്ഹഹു. (റ)

3. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

4. ഉബയ്യുബ്നു കഅ്ബ് (റ)

5. സൈദു ബ്നു ഹാരിഥ് (റ)

6. അബൂ മൂസൽ അശ്അരി (റ)


 ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ കൈക്ക് വെളിപ്പെട്ട ഒരു കറാമത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നത് കാണുക:

ഉമറുബ്നുൽ ഖത്താബ് (റ) നമ്മുടെ ജനതയുടെ ഭൂമിയിലേക്ക് പുറപ്പെടുക എന്ന് ആജ്ഞാപിച്ചപ്പോൾ ഞങ്ങളെല്ലാം പുറപ്പെടുകയുണ്ടായി. ഞാനും (ഇബ്നു അബ്ബാസ്) ഉബയ്യുബ്നു കഅ്ബും പിന്നിലായിരുന്നു. 


 പെട്ടെന്ന് ആകാശത്ത് ഒരു മേഘക്കീറ് പ്രത്യക്ഷപ്പെട്ടു. മഴ പെയ്യുകയുണ്ടായി. അപ്പോൾ ഉബയ്യ് (റ) പറഞ്ഞു; “അല്ലാഹുവേ, അതിന്റെ ഉപ്രദവം ഞങ്ങളിൽ നിന്ന് അകറ്റേണമേ...”


 അങ്ങനെ മഴ നിന്നു. ഒരിറ്റു ജലം ഭൂമിയിൽ ഞങ്ങളുള്ള ആ ഭാഗത്ത് വീണില്ല.അൽപം പോലും മഴ നനയാതെ ഞങ്ങൾ ജനങ്ങളോടൊപ്പം ചേർന്നു. അവരുടെ വാഹനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു. 


 ഇതു കണ്ടപ്പോൾ അതായത് ഞങ്ങൾ തീരെ നനയാതെ സുരക്ഷിതരായി എത്തിച്ചേർന്നത് ഉമറിന്റെ (റ) വിസ്മയ ഭരിതമായ കണ്ണുകൾ കണ്ട നേരത്ത് അദ്ദേഹം ഇപ്രകാരം ഞങ്ങളോട് ചോദിക്കുകയുണ്ടായി: ഞങ്ങൾക്കുണ്ടായത് നിങ്ങൾക്ക്

സംഭവിച്ചില്ലേ..? 


 അതായത് ഞങ്ങൾ മഴയിൽ കുടുങ്ങിയതുപോലെ മഴയുടെ പ്രശ്നം നിങ്ങൾക്കുണ്ടായില്ലേ എന്ന് ചോദിച്ചു. ഞങ്ങൾ പറഞ്ഞു: ഉബയ്യുബ്നു കഅ്ബ് (റ) അല്ലാഹു ﷻ വിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു, മഴയുടെ ഉപ്രദവത്തിൽ നിന്ന് ഞങ്ങളെ സുരക്ഷിതരാക്കാൻ. 


 അപ്പോൾ ഉമറു ബ്നുൽ ഖത്താബ് (റ) എന്നോടൊരു ചോദ്യം; നിങ്ങളോടൊപ്പം തങ്ങൾക്കു വേണ്ടിയും പ്രാർത്ഥിച്ചു കൂടായിരുന്നോ..?

അതായത്, നിങ്ങളെ മഴയിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രാർത്ഥിച്ച കൂട്ടത്തിൽ ഞങ്ങളെയും സംരക്ഷിക്കാൻ അല്ലാഹു ﷻ വിനോട് തേടാമായിരുന്നില്ലേ നിങ്ങൾക്ക് എന്ന്...


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ*


*_ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*

*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...